ചെന്നൈ : വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള സിബിഐ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
ചിദംബരം ധനമന്ത്രിയായിരിക്കേ മൗറീഷ്യസില്‍ നിന്ന് വിദേശപണം സ്വീകരിക്കാന്‍ കാര്‍ത്തി കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും തയ്യാറാകാത്തതിനാല്‍ ഇന്നലെ ഹാജരാകാന്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. ഇത് ഇന്ന് പരിഗണിക്കാനിരിക്കേയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാല്‍ എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ ആരോപണം ഉയര്‍ന്നെങ്കിലും തനിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിച്ചില്ല. ഇതിനു പകരമായാണ് സിബിഐ ഈ കേസ് കൊണ്ടു വന്നിരിക്കുന്നതെന്ന് കാര്‍ത്തി ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. മുംബൈ ആസ്ഥാനമായുള്ള ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് കാര്‍ത്തി വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മെയ് 15നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: