ന്യൂദല്‍ഹി: വിമാനപകടത്തില്‍ മരിച്ച പൈലറ്റിന്റെ ഭാര്യക്ക് 55 വര്‍ഷത്തിന് ശേഷം പെന്ഷന്. അഞ്ച് പതിറ്റാണ്ടത്തെ പോരാട്ടത്തിന് ശേഷമാണ് കമല ലോവിന് പെന്ഷന് ലഭിച്ചത്. കമലയ്ക്ക് ഇപ്പോള്‍ 95 വയസ്സുണ്ട്.
സ്ക്വാഡന്‍ ലീഡര്‍ ജെ.എം. ലോവ് എയര്‍ ഫോഴ്സിലെ ടെസ്റ്റ് പൈലറ്റായിരുന്നു. ഡെപ്യൂട്ടേഷനില്‍ എച്ച്എഎല്ലിലായിരുന്നു. നാറ്റ് യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കലിനിടയ്ക്ക് 1962 ജൂണ്‍ 19ന് ബെംഗളൂരുവിലുണ്ടായ അപകടത്തിലാണ് ലോവ് മരിച്ചത്.
ലോവിന്റെ വിധവ കമല പ്രത്യേക കുടുംബ പെന്ഷന് വേണ്ടി അപേക്ഷ നല്‍കിയെങ്കിലും അത് തിരസ്ക്കരിക്കപ്പെട്ടു. നാലു വയസ്സ് പ്രായമുള്ള മകന് മാത്രമെ ഇവര്‍ക്ക് ഉണ്ടായിരുന്നുള്ളു. ഒന്‍പത് വര്‍ഷത്തോളം സാധാരണ പെന്‍ഷനായി കാത്തിരുന്നെങ്കിലും ലഭിച്ചില്ല. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിച്ചതിന്റെ പേരിലാണ് ഇവരുടെ അപേക്ഷ തള്ളിയത്.
തുടര്‍ന്ന് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പെന്ഷന് നല്‍കണമെന്നും മൂന്ന് മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനും ജസ്റ്റീസ് വീരേന്ദ്ര സിങ്ങിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: