കൊച്ചി: അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ഇനി രണ്ടര മാസം മാത്രം ബാക്കിയിരിക്കെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനത്തലേന്ന് വരെ 25 ശതമാനം കിഴിവോടുകൂടി മൂന്നാം ഘട്ടത്തില്‍ ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. കൊച്ചി, കൊല്‍ക്കത്ത, ഗുവാഹത്തി എന്നീ വേദികളിലെ മത്സരങ്ങള്‍ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും രണ്ടു ഘട്ടത്തിലും തുടക്കത്തില്‍ തന്നെ വിറ്റു തീര്‍ന്നിരുന്നു. ജൂലൈ 14ന് ഒരു ലക്ഷം ടിക്കറ്റ് വില്പനയെന്ന നാഴികകല്ലും പിന്നിട്ടു.
ഓണ്‍ലൈന്‍ വഴി മാത്രമാണ് ടിക്കറ്റ് വില്പന. ടിക്കറ്റ് വില്പനയുടെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മത്സരങ്ങള്‍ക്കുമായി വെന്യൂ പാക്കേജ് എന്ന നിലയില്‍ 60 ശതമാനം കിഴിവാണ് നല്‍കിയിരുന്നത്. അമ്പതു ശതമാനം ഇളവോടു കൂടിയുള്ള ടിക്കറ്റ് വില്പനയാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. ഓരോ മത്സരത്തിനുമുള്ള പ്രത്യേകം ടിക്കറ്റുകളാണ് ഇപ്പോള്‍ വില്പനക്കുള്ളത്. ടൂര്‍ണമെന്റ് തുടങ്ങുന്ന ഒക്ടോബര്‍ ആറു മുതല്‍ 28 വരെ അന്തിമ ഘട്ട ടിക്കറ്റ് വില്പന നടക്കും. ഈ സമയത്ത്വിലയല് കിഴിവൊന്നും ഉണ്ടാവില്ല.
80 രൂപയാണ് ഒരു ടിക്കറ്റിന്റെ കുറഞ്ഞ വില. കൂടിയ വില 800 രൂപയും. 25 ശതമാനം ഇളവുള്ളതിനാല്‍ 60, 150, 300, 600 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുകള്‍. കൊച്ചിയിലെ മത്സരങ്ങള്‍ക്ക് 60 രൂപ മുതല്‍ 300 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ ആറു മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 52 മത്സരങ്ങളാണുള്ളത്. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് കളത്തിലെത്തുന്നത്. കൊച്ചിക്ക് പുറമെ കൊല്‍ക്കത്ത, ഗുവാഹത്തി, മുംബൈ, ദല്‍ഹി, ഗോവ എന്നിവയാണ് വേദികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: