ന്യൂദല്‍ഹി: വിവാദമായ സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പ്രതികളായ വര്‍ഗ്ഗീസ്, ജേക്കബ് സ്റ്റീഫന്‍, ജോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തു. ശിക്ഷയ്ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കുകയാണ് വേണ്ടതെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കൗണ്‍സില്‍ വാദിച്ചു.
ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഒക്ടോബര്‍ 11ന് പരിഗണിക്കും. ധര്മ്മരാജന് അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം മുതല്‍ പത്തുവര്‍ഷം തടവ് ശിക്ഷ വരെയാണ് ഹൈക്കോടതി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: