ചേര്‍ത്തല: ഇന്ന് നടത്താനിരുന്ന പട്ടണക്കാട് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവിനെ തുടര്‍ന്നു മാറ്റിവെച്ചു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് ബാങ്കില്‍ 22നു തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചിരുന്നത്.
20ന് തെരഞ്ഞെടുപ്പുകമ്മീഷന് ബാങ്കിലെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചതെന്നാണ് വിവരം. ഇന്നലെ വൈകിട്ടോടെയാണ് ബാങ്കില്‍ ഉത്തരവിന്റെ പകര്പ്പെത്തിയത്. പോലീസ് സംരക്ഷണത്തില്‍ തെരഞ്ഞെടുപ്പു നടത്താനുള്ള ക്രമീകരണങ്ങള്‍ ബാങ്കില്‍ ആരംഭിച്ചിരുന്നു. വോട്ടര്‍പട്ടികയിലെയും തിരിച്ചറിയല്‍ കാര്‍ഡു വിതരണത്തിന്റെയും നടപടികളിലെ പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കമ്മീഷന് ഉത്തരവില്‍ പറയുന്നത്. രജിസ്റ്ററില്‍ ക്രമക്കോടുകള്‍ ഉള്ളതിനാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ രെരഞ്ഞെടുപ്പു നടക്കുകയില്ലെന്ന് ബോധ്യപ്പെട്ടതായും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കോടതി നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പു മാറ്റിവെച്ചിരിക്കുന്നത് ഇതിനെ രാഷ്ട്രീയമായും നീയമപരമായും നേരിടുമെന്നും അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: