അമ്പലപ്പുഴ: പിഞ്ചുകുട്ടിയുടെ ചികിത്സയ്ക്കായി ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയത് വിവാദമായി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വീഴ്ചമൂലം കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത് മൂന്നുമണിക്കൂര്‍ വൈകി. അമ്പലപ്പുഴ സ്വദേശിനിയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ഹൃദയസംബന്ധമായ രോഗം കണ്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 108 ആംബുലന്‍സിനായി സമീപിച്ചപ്പോഴാണ് തര്‍ക്കമുണ്ടായത്. നിലവില്‍ മെഡിക്കല്‍ സൂപ്രണ്ടാണ് ആംബുലന്‍സ് വിളിക്കേണ്ടത്. സൂപ്രണ്ടില്ലെങ്കില് ആര്‍എംഒയ്ക്കാണ് ചുമതല. ഇന്നലെ സൂപ്രണ്ട് ലീവായതിനാല്‍ ആംബുലന്‍സ് വിളിച്ചത് ആര്‍എംഒ ആയിരുന്നു. എന്നാല്‍ ആര്‍എംഒ വിളിച്ചാല്‍ ആംബുലന്‍സ് വരില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പ്രതിഷേധം രൂക്ഷമായപ്പോഴാണ് ആംബുലന്‍സ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: