ന്യൂദല്‍ഹി: മെഡിക്കല്‍ കോളേജ് കോഴ ആരോപണം തള്ളിക്കളഞ്ഞ് ബിജെപി കേന്ദ്രനേതൃത്വം. ഒരു വ്യക്തി മാത്രം നടത്തിയ അധാര്‍മ്മിക ഇടപാട് മാത്രമാണിതെന്നും ആ വ്യക്തിക്കെതിരെ ശക്തമായ നടപടി പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.
ബിജെപിക്കോ ദേശീയ നേതൃത്വത്തിനോ കേന്ദ്രസര്‍ക്കാരിനോ യാതൊരു പങ്കുമില്ല. അഴിമതിയെന്ന് പറഞ്ഞ് ജനങ്ങളെ മണ്ടന്മാരാക്കാനാണ് ചിലരുടെ ശ്രമം. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം പാര്‍ട്ടി നടത്തിയതയാണ്. മെഡിക്കല്‍ കൗണ്‍സിലിന് കേന്ദ്രസര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. സ്വതന്ത്ര സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സിലിനെ സ്വാധീനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴി സാധിക്കുകയുമില്ല, ജിവിഎല്‍ നരസിംഹറാവു പറഞ്ഞു.
ലോക്സഭയില്‍ ഇന്നലെയും ഇടത് എംപിമാര്‍ മെഡിക്കല്‍ കോളേജ് വിഷയം ഉയര്‍ത്തി സഭ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു. നോട്ടീസ് നല്കാതെയുള്ള ചര്‍ച്ചയ്ക്ക് ശ്രമിച്ച ഇടത് അംഗങ്ങളെ സംസാരിക്കുന്നതില്‍ നിന്ന് സ്പീക്കര്‍ വിലക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയം ഉപേക്ഷിച്ചതും സിപിഎമ്മിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: