തൃശൂര്‍: കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കൈവിലങ്ങ് ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതിനെതിരെയുള്ള പരാതി പരിഗണിക്കവെയാണ് കമ്മീഷന് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. കൈവിലങ്ങ് വെച്ച് കൊണ്ടുപോകാനുണ്ടായ സാഹചര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്യാനും കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ പോലീസിന് നിര്‍ദ്ദേശം നല്കി. ബ്യൂട്ടീഷ്യന് വിനായകന് മരിച്ച കേസിലും സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ഏയ്ഞ്ചല്‍ കുടിവെള്ള കമ്പനിക്കെതിരെ എല്‍തുരുത്ത് പൗരസമിതി നല്കിയ പരാതിയില്‍ ജില്ലാ കളക്ടര്‍, കോര്പറേഷന് സെക്രട്ടറി, ഗ്രൗണ്ട് വാട്ടര്‍ ജില്ലാ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 46 പഴയ പരാതികളും എട്ട് പുതിയ പരാതികളും പരിഗണിച്ചു. 10 എണ്ണം തീര്‍പ്പാക്കി. പി.ഡിബ്ല്യു ഡി റസ്റ്റ് ഹൗസിലായിരുന്നു കമ്മീഷന് സിറ്റിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: