മറയൂര്‍: കാട്ടാന ശല്യം രൂക്ഷമായ മേഖലകളില്‍ നിന്ന് ഇവയെ തുരത്താനായി വനംവകുപ്പ് കുങ്കി ആനകളെ എത്തിച്ചു.
തമിഴ്നാട് വാല്‍പ്പാറയില്‍ നിന്നാണ് വെങ്കിടേശന്, കലി എന്നീ പേരുകളിലുള്ള വിദഗ്ധ പരിശീലനം ലഭിച്ച ആനകളെ എത്തിച്ചത്. കാന്തല്ലൂര്‍ മറയൂര്‍ മേഖലകളിലെ കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവിടെ റാപ്പിഡ് റെസ്പോണ്‍സ് ടീം എത്തിയിരുന്നു.
എന്നിട്ടും കാട്ടാനയുടെ ശല്യം തുടരുന്നതിനാലാണ് ഇവയെ ഭയപ്പെടുത്തി കാട്ടിലേക്ക് ഓടിക്കുന്നതിനായി കുങ്കി ആനകളെ എത്തിച്ചത്. രണ്ട് ആനകള്‍ക്കുമായി നാല് പാപ്പാന്മാരുമുണ്ട്. കാട്ടാനകളെ ചിന്നാര്‍ മേഖലയിലേക്ക് ഓടിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: