കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം നടത്തിയ നരനായാട്ട് മനുഷ്യത്വ രഹിതമായ സംഭവമാണെന്നും ഇതിനെകുറിച്ച് സിബഐ അന്വേഷിക്കണമെന്നും ഹിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു.
ഒരേസമയത്ത് നൂറുകണക്കിന് സിപിഎം ക്രിമിനലുകള്‍ പത്തോളം സംഘങ്ങളായി അക്രമം നടത്തിയത് ജില്ലാതലത്തില്‍ സിപിഎം നേതൃത്വം ഗൂഡാലോചന നടത്തി ആസൂത്രിതമായി ചെയ്ത സംഭവമാണെന്നിരിക്കെ സിപിഎം അടിമകളായി മാറിയ കേരള പോലീസ് അന്വേഷിച്ചാല്‍ അതിന്റെ ഗതി സിപിഎം ഏരിയാ കമ്മറ്റി അന്വേഷിച്ചതിന് സമാനമായിരിക്കും.
കഴിഞ്ഞ ദിവസം ജില്ലാ പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ നടന്ന പോലീസ് മേധാവികളുടെ പ്രസംഗങ്ങളും ചര്‍ച്ചകളും രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന വര്‍ഗ്ഗമായി പോലീസ് അധപതിച്ചു എന്നതിന്റെ തെളിവാണ്.
പതിനൊന്നോളം വീടുകളും രണ്ട് കാര്യാലയങ്ങളും രണ്ട് കടകളും ഉള്‍പ്പെടെ കൊള്ളയടിക്കുകയും തുടര്‍ന്ന് തീവെച്ച് നശിപ്പിച്ച് ചാമ്പലാക്കുകയും ചെയ്ത സംഭവം വളരെ ഗൗരവമുള്ളതും കേവലം ഏതെങ്കിലും ഗുണ്ടകളുടെ മനസ്സില്‍ ഉദിച്ച കാര്യമല്ലെന്നും ഏവര്‍ക്കും അറിയാവുന്നതാണ്.
വര്‍ഷംതോറും നടത്തുന്ന സിപിഎമ്മിന്റെ ഭീകരമായ അക്രമങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ വേണ്ടി ഈ കേസുകളൊക്കെ സിബിഐ അന്വേഷിക്കണമെന്ന് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: