മട്ടന്നൂര്‍: ആഗസ്ത് 8ന് നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കുറിക്കാനൊരുങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ 18 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് വരണാധികാരിക്ക് മുമ്പില്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 32 ഇടത്തും മത്സരിക്കുന്ന ഏകകക്ഷിയായി എന്‍ഡിഎ മുന്നണി മാറി.
കഴിഞ്ഞ തവണ നഗരസഭയില്‍ പതിനഞ്ച് സ്ഥാനാര് ത്ഥികളാണ് ബിജെപിക്ക് ഉണ്ടായിരുന്നുത്. എന്നാല്‍ നഗരസഭാ ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി 32 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് എതിരാളികളായ നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഓരോ വാര്‍ഡിലും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് വാര്‍ഡുതല യോഗങ്ങളില്‍ കണ്ടെത്തി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.
എം.സി.പവിത്രന് (കീച്ചേരി), കെ.ലീല (കളറോഡ്), ആര്.അജിത്ത് കുമാര്‍ (മുണ്ടയാട്), പി.ശ്രീനോജ് (പെരുവയല്‍ക്കരി), കെ.പ്രസൂദ് (കോളാരി), ടി.വി.ഗീത (പരിയാരം), എന്‍.റീന (അയ്യല്ലൂര്‍), കെ.പി.മനോജ് (ഇടവേലി), വി.ഷീന (ഉരുവച്ചാല്‍), ഷീബ (കയനി), വി.മനോഹരന് (പെരിഞ്ചേരി), എന്‍.ഇന്ദിര (നെല്ലൂന്നി), വി.ശ്രീനാഥ് (ഇല്ലംഭാഗം), സന്ദീപ് മട്ടന്നൂര്‍ (മട്ടന്നൂര്‍), ബിന്ദു (ടൗണ്‍ വാര്‍ഡ്), ഇ.ടി.രമ്യ (മിനി നഗര്‍), വി.വിജന (ഉത്തിയൂര്‍), എം.വി.പ്രിയങ്ക (മരുതായി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ത്ഥികളോടൊപ്പം നേതാക്കളായ ദേശീയ സമതി അഗം പി.കെ.വേലായുധന്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്,സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്,ജില്ലാ സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വിജയന് വട്ടിപ്രം, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി മണ്ഡലം പ്രസിഡണ്ട്, രാജന് പുതുക്കുടി, സെക്രട്ടറി നാരായണന് കോടോളിപ്രം, എം.വി.ശശിധരന്, സുനില്‍കുമാര്‍ പെരിഞ്ചോരി എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: