വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ പദ്ധതികൾക്കായി പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന 350 ദശലക്ഷം ഡോളര്‍ സൈനിക സാമ്പത്തിക സഹായം അമേരിക്ക പിൻവലിച്ചു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള തണുപ്പൻ പ്രതികരണമാണ് ഇതിനു പിന്നിൽ.
അഫ്ഗാന് ആസ്ഥാനമായ ഭീകരസംഘടന ഹഖാനി ഗ്രൂപ്പിനെ അമര്‍ച്ച ചെയ്യുന്നതിൽ പാക്കിസ്ഥാന് മതിയായ നടപടി സ്വീകരിച്ചില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റീസ് കാരണം ചൂണ്ടിക്കാട്ടി. തുടർന്ന് സഹായം നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
പാക്കിസ്ഥാനു നൽകുന്ന പ്രതിരോധ സഹായത്തിനും പണം തിരിച്ചടവിനും കര്‍ശന വ്യവസ്ഥകള്‍ ചുമത്താന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ അടുത്തിടെ തീരുമാനിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഹഖാനി ഭീകര ശൃംഖലയ്ക്കെതിരെയും താലിബാനെതിരെയും പാക്കിസ്ഥാന് അമേരിക്കയുമായി സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: