ശ്രീനഗര്‍: ജമ്മുകശ്മീർ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ സൈനികന് കൊല്ലപ്പെട്ടു. ഉത്തർ പ്രദേശ് സ്വദേശിയായ ജയദ്രാത സിംഗാണ് മരിച്ചത്. വെള്ളിയാഴ്ച രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറിലായിരുന്നു സംഭവം.
വൈകുന്നേരം ആറോടെയായിരുന്നു സൈനികന് വെടിയേറ്റത്. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്ക് സൈന്യം ഇത് രണ്ടാം തവണയാണ് വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുന്നത്.
ഈ മാസം 18 തവണയാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇതിൽ 9 സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: