തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് എം ടി രമേശ്. മെഡിക്കല്‍ കോളേജിന് അനുമതി ലഭ്യമാക്കാന്‍ പി എ നാസര്‍ ആവശ്യപ്പെട്ടെങ്കിലും കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശിച്ചത്.
വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കണം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് പാര്‍ട്ടി കണ്ടുപിടിക്കും. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് പറഞ്ഞു.
സതീഷ് നായര്‍ക്ക് ബിജെപിയുമായി ബന്ധമില്ല. ബിജെപിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. മാദ്ധ്യമ കുപ്രചാരണങ്ങളെ പാര്‍ട്ടി അതിജീവിക്കുമെന്നും എം ടി രമേശ് ജനം ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: