ദോഹ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഏത് വിധമുള്ള ഒത്തുതീര്‍പ്പുകള്‍ക്കും തയാറാണെന്നു ഖത്തര്‍ അമീര്‍.സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ തുടങ്ങിയ അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര തലത്തിലുള്ള പ്രശ്നങ്ങള്‍പരിഹരിക്കാന്‍ ചര്‍ച്ചക്ക് തങ്ങള്‍ സന്നദ്ധമാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി.
ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഖത്തര്‍ അമീര്‍. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഖത്തര്‍ അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്ന രാജ്യമാണെന്ന ആരോപണം നിഷേധിച്ച അമീര്‍ ഖത്തറിനെതിരായ വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്കു നന്ദിപറഞ്ഞ അമീര്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ തീവ്രവാദികള്‍ക്ക് പിന്തുണയും സഹായവും നല്കുന്നു എന്നാരോപിച്ചു യുഎഇ , സൗദി, ബഹ്റൈന്‍, ഈജ്യപത് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചു മുതലാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: