കോയമ്പത്തൂര്‍:പത്തനംതിട്ട കടമ്മനിട്ടയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ഇന്നു രാവിലെയാണു മരണം സംഭവിച്ചത്.
80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുവന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട സ്വദേശിയായ യുവാവ് പ്രേമം നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവച്ചത്. പെണ്‍കുട്ടിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ യുവാവിനും പൊള്ളലേറ്റിരുന്നുവെങ്കിലും ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിറ്റെന്ന് പൊന്തക്കാട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
സംഭവം സംബന്ധിച്ച് മാധ്യമങ്ങളില്‍ കൂടി അറിഞ്ഞ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഓഫ് ക്രൈം പ്രിവന്‍ഷന്‍ ആന്റ് വിക്ടിംസ് കെയര്‍ എന്ന സംഘടനയാണ് പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍, മെഡിക്കല്‍ കോളേജ് അധികൃതര്‍, ആറന്മുള പോലീസ് എന്നിവരുടെ അനുമതിയും സംഘടന തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: