പൂഞ്ച്: അതിർത്തിയിൽ പാക്ക് പ്രകോപനം രൂക്ഷമാകുന്നു. പൂഞ്ച് ജില്ലയിൽ പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ സ്കൂൾ തകർന്നു. പുഞ്ച് ജില്ലയിലെ കര്‍മര സെക്ടറിലെ ഫക്കീര്‍ ദര സ്കൂളിന് നേരെയായിരുന്നു ആക്രമണം.
ചുമരുകളില്‍ വെടിയുണ്ടകളുടെ പാടുകളുണ്ട്. നൗഷേര മേഖലയില്‍ വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ വെടിവെപ്പില്‍ 50ഓളം കുട്ടികള്‍ സ്കൂളുകളില്‍ കുടുങ്ങിയിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇവരെ രക്ഷപ്പെടുത്തി. ബുധനാഴ്ചയോടെ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച വെടിവയ്പിനെ തുടര്‍ന്ന് സംഘര്‍ഷ മേഖലയിലെ ഇരുപത്തിയഞ്ചോളം സ്കൂളുകള്‍ അടച്ചിടാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള ആക്രമണം തുടരുകയാണ്. അതേ സമയം പ്രദേശത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാൻ സൈന്യം എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി കമ്മീഷണർ പറഞ്ഞു. അജ്ഞാതമായ വസ്തുക്കള്‍ ശ്രദ്ധിക്കണമെന്നും പൊട്ടാത്ത ഷെല്ലുകള്‍ കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. ഉത്തർ പ്രദേശ് സ്വദേശിയായ ജയദ്രാത സിംഗാണ് മരിച്ചത്. വെള്ളിയാഴ്ച രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറിലായിരുന്നു സംഭവം.
വൈകുന്നേരം ആറോടെയായിരുന്നു സൈനികന് വെടിയേറ്റത്. ഈ മാസം 18 തവണയാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇതിൽ 9 സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: