‘മാനുഷം രൂപമാസ്ഥായ വിഷ്ണുഃസത്യപരാക്രമഃ’ എന്ന് ആദികവിയായ വാത്മീകി പാടിയപ്പോള്‍ ശ്രീരാമന് ഒരു സാധാരണ മനുഷ്യനല്ല, സാക്ഷാല്‍ ശ്രീമഹാവിഷ്ണു തന്നെ തന്റെ സത്യപാലനത്തിനായി അവതരിച്ചുവന്നതാണ് എന്നാണ് വ്യക്തമാക്കുന്നത്.
അറിവില്ലാതെയെങ്കിലും രാമനാമം ജപിച്ച് സിദ്ധി നവരുത്തിയ ആളായിരുന്നു ആളായിരുന്നു വാത്മീകി. തന്റെ നിഷാധ ജീവിതത്തില്‍ നിന്നുള്ള ഉയര്‍ച സപ്തര്‍ഷികളുടെ അനുഗ്രഹത്തിലായിരുന്നു.
മാനിഷാധ എന്ന ആദ്യ ശ്ലോകത്തില്‍ വാത്മീകിയുടെ സ്വയം വിമര്‍ശനവും കാണാം. അരുത് കാട്ടാളാ എന്ന് ദുഷ് പ്രവൃത്തികളെ തടയുന്നു.
വാത്മീകി ശ്രീനാരദ മഹര്‍ഷിയോടു ചോദിച്ചു. ‘കോ ന്വസ്മിന്‍ സാം പ്രേതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍
ധര്‍മജ്ഞശ്ച കൃതജ്ഞശ്ച സത്യവാക്യോ ദൃഢവ്രതഃ
ചാരിത്രേണ ച കോ യുക്തഃ സര്‍വഭൂതേഷു കോ ഹിതഃ
വിദ്യാന് കഃ കഃ സമര്ഥശ്ച കശ്ചൈക പ്രിയദര്‍ശനഃ
ആത്മവാന് കോ ജിത ക്രോധോ ദ്യുതിമാന് കോ fനസൂയകഃ
കസ്യ ബിഭ്യതി ദേവാശ്ച ജാതരോഷസ്യ സംയുഗേ.’
‘ഹേ ദേവര്‍ഷേ, ലോകത്ത് ജീവിക്കുന്നവരില്‍ ഗുണവാനും വീര്യവാനും ധര്മജ്ഞാനം, കൃതജ്ഞത, സത്യം, ദൃഢവ്രതം, ഉത്തമ ജീവിതചര്യ, സര്‍വഭൂതങ്ങളിലും ഹിതം, വിദ്വത്വം, സാമര്‍ഥ്യം, സര്‍വ ജനപ്രിയത്വം, അതിനുള്ളതാല്പര്യം, ആത്മപ്രഭാവം, കോപത്തെ ജയിക്കാനുള്ള കഴിവ് ഇവ ഉള്ളവനും ആരിലും അസൂയ ഇല്ലാത്തവനും തേജസ്വിയും, യുദ്ധത്തില്‍ ദേവന്മാര് പോലും ഭയപ്പെടുന്നവനും ആയി ആരുണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: