ആലപ്പുഴ: നോക്കുകൂലിവിഷയത്തില് മാധ്യമങ്ങളെ ശകാരിച്ചും, ചീത്ത പറഞ്ഞും മന്ത്രി. ജി. സുധാകരന്. നോക്കുകൂലി വിഷയം വാര്‍ത്തയാക്കിയതിന് വെള്ളിയാഴ്ച മാദ്ധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ മന്ത്രി ഒറ്റ രാത്രി കൊണ്ട് നിലപാട് മാറ്റി.
നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസ്സപ്പെടുത്തുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലത്തെ മന്ത്രിയുടെ പ്രതികരണം. രാവിലെ കുന്തവും പിടച്ചു കൊണ്ട് കുറേ പേര് ഇറങ്ങും.
മനുഷ്യനെ ഒരു ഇഞ്ച് മുന്നോട്ടുവിടത്തില്ല ഇവര്‍ ബാക്കിയുള്ളവരെ ആക്ഷേപിക്കാന്‍ വേണ്ടി മാത്രമാണ് കുന്തവുമായി നടക്കുന്നത്. പിന്നെ ചിലര്‍ സുധാകരന് എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിച്ച് നടപ്പാണ്.
മറ്റുള്ളവരെ വിളിച്ച് അവര്‍ അത് പറഞ്ഞല്ലോ ഇത് പറഞ്ഞല്ലോ എന്നും പറഞ്ഞ് അവരുടെ അഭിപ്രായവും എഴുതിവിടും. നാണമുണ്ടോ? ഇവിടുത്തെ പത്രക്കാര്‍ക്കെന്നും സുധാകരന് ചോദിച്ചു.
ആര്യാട് കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ മെറിറ്റ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: