ആലപ്പുഴ: വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കപ്പെട്ട യുവതി കാമുകന്റെ കാറില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും.
കനാല്‍ വാര്‍ഡില്‍ ആഞ്ഞിലിപ്പറമ്പ് ദര്‍ശനയില്‍ സുകുമാരന്റെയും പി. കെ. ശ്യാമളയുടെയും മകള്‍ സീമ (32) മരിച്ച കേസിലാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആറാട്ടുകുളം രാജു തോമസിനെ ആലപ്പുഴ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി പി കെ മോഹന്‍ദാസ് ശിക്ഷിച്ചത്. 2008 ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം.
കണ്ണന്‍വര്‍ക്കി പാലത്തിന് സമീപം രാജുതോമസിന്റെ കാറിന്റെ മുന്‍സീറ്റില്‍ സീമയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. സീമയും രാജുവും ആറുവര്‍ഷത്തോളം ഭാര്യാ ഭര്ത്താക്കന്മാരെപ്പോലെ കഴിഞ്ഞു.
എന്നാല്‍ വിവാഹം കഴിക്കാതെ രാജുതോമസ് ഒഴിഞ്ഞുമാറി. ഒടുവില്‍ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് രാജുതോമസ് സീമയ്ക്ക് ഉറപ്പുനല്‍കി. രാവിലെ കല്ലുപാലത്തിന് സമീപം എത്തണമെന്നും താന്‍ കാറുമായി എത്താമെന്നും ഇയാള്‍ പറഞ്ഞു.
മുമ്പ് പലപ്പോഴും തന്നെ പറഞ്ഞുപറ്റിച്ചതിനാല് ഇനി വാക്കുമാറിയാല്‍ ആത്മഹത്യചെയ്യുമെന്ന് സീമ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി പൊട്ടാസ്യം സയനൈഡും സീമ കൈയില്‍ കരുതിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.പതിവുപോലെ ഇക്കുറിയും രജിസ്റ്റര്‍ വിവാഹം നടക്കില്ലെന്ന് രാജു തോമസ് പറഞ്ഞു. ഇരുവരും തമ്മില്‍ പിണങ്ങുകയും സീമ കാറിന്റെ മുന്‍സീറ്റില്‍ വന്നിരുന്ന് സയനൈഡ് കഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ് രാജുതോമസ് കൊലപ്പെടുത്തി എന്ന നിലയിലായിരുന്നു കേസ് അന്വേഷണം ആരംഭിച്ചത്.
ഡിസിആര്‍ബി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: