തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ സുരക്ഷാമാനദണ്ഡങ്ങങ്ങളിലെ വീഴ്ചകള്‍ ഉടനടി പരിഹരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും, പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനും കോടതി നിര്‍ദ്ദേശം നല്കി.
ആറുവരി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്ത്രീയമായി റോഡ് നിര്‍മ്മാണം നടത്തുന്നതിനെതിരെ പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച ഏകാംഗ കമ്മീഷന് അഡ്വ. കെ.ആര് സുനില്‍ ദേശീയപാതയില്‍ പരിശോധ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ഉത്തരവിടുകയായിരുന്നു.ദേശീയപാതയില്‍ തിരക്കേറിയ ജംഗ്ഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.ദേശീയപാതയില്‍ വലിയ ഗട്ടറുകളുള്ള ഭാഗത്ത് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: