മറയൂര്‍: കനാലിലെ ഒഴുക്കില്‍പ്പെട്ട് ഒന്നര വയസുകാരന് ഗുരുതരമായി പരിക്കേറ്റു. കാന്തല്ലൂര്‍ മിഷന് വയല്‍ സ്വദേശി ഡാനിയേലിന്റെയും ചോലയമ്മാളിന്റെയും മകന് ഡെല്ഫിന് ആണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം നടന്നത്. വീടിന്റെ മുന്‍ വശത്ത് കളിച്ചുകൊണ്ടിരുന്ന ഡെല്ഫിന് പെട്ടന്ന് തലയാര്‍ വലതു കനാലില്‍ അപ്രതീക്ഷിതമായി എത്തിയ വെള്ളത്തിന്റെ ഒഴിക്കില്‍ പെടുകയായി. വീടിന്റെ മുറ്റത്തു തന്നെ ഉണ്ടായിരുന്ന അമ്മയുടെ ശ്രദ്ധ ഒരു നിമിഷം മറ്റ് സ്ഥലത്തേക്ക് മാറിയ സമയത്താണ് കുട്ടിയെ വെള്ളം കൊണ്ടുപോയത്.
പിന്നീട് കുട്ടിയെ കാണാതിരുന്നഅമ്മവെള്ളത്തില് പോയോ എന്ന സംശയത്തില്‍ കനാലിലൂടെ താഴേക്ക് ഓടി. മുന്നൂറു മീറ്റര്‍ താഴെ കനാലിന്റെ സമീപത്ത് തുണി അലക്കികൊണ്ടിരുന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍ ചെല്ലദുരയുടെ ഭാര്യ ഗീത വെള്ളത്തില്‍ കൂടി ഒഴുകി വരുന്ന കുഞ്ഞിനെ കണ്ടത്. ഉടനടി കുഞ്ഞിനെ വെള്ളത്തില്‍ നിന്നും എടുത്ത് മറയൂര്‍ സഹായഗിരി ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്കി.നില ഗുരുതരമായതിനാല്‍ ഉടുമലൈ യിലേക്ക് കൊണ്ടുപോയി. മറയൂര്‍ പഞ്ചായത്തിലെതൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി കനാലിലെ വെള്ളം ഒഴുക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പണി പൂര്‍ത്തികരിച്ച ശേഷം വെള്ളം തുറന്ന് വിടുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: