അടിമാലി: ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഹോമിയോ ഡോക്ടര്‍ റിമാന്‍ഡില്‍. അടിമാലി ഇരുട്ടുകാനം സ്വദേശിയായ കല്ലാനിക്കല് റോയിയാണ് അടിമാലി പോലീസിന്റെ പിടിയിലായത്.
പീഡനത്തിനിടയില്‍ കുതറി രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച് വിവരം വെളിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഇയാള്‍ അടിമാലിയില്‍ നടത്തിവന്നിരുന്ന എസ്എന്‍ ഹോമിയോ ഡിസ്പെന്‍സറി എന്ന സ്ഥാപനത്തില്‍ നടുവേദനക്ക് ചികത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. നടുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ഏതാനും ദിവസങ്ങളായി റോയിയുടെ ചികിത്സയിലായിരുന്നു കുട്ടി. മുമ്പെല്ലാം പെണ്‍കുട്ടി അമ്മയോടൊപ്പമായിരുന്നു ചികത്സക്കെത്തിയിരുന്നത്. സംഭവ ദിവസം അനുജത്തിയോടൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്.
തനിയെ മുറിയിലേക്ക് വിളിപ്പിച്ച റോയി പെണ്‍കുട്ടി മുറിയില്‍ കയറിയ ഉടന്‍ വാതില്‍ അടച്ചു. തുടര്‍ന്ന് ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ അടുത്തിരുന്ന റോയി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നാക്രമിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 376-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: