വടകര: വടകര നഗരസഭ പരിധിയില്‍ മലമ്പനി സ്ഥിരീകരിച്ചു. താഴെഅങ്ങാടിയിലെ ഒരു മത്സ്യതൊഴിലാളിക്കാണ് മലമ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതിനടുത്തുള്ള ഒരു തൊഴിലാളിക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്.
മലമ്പനി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് രോഗത്തിന്റെ വ്യാപനം തടയുന്നതിന് കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍, ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജ്ജിതമാക്കി. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തപരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
നിലവില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരസഭയുടെ മറ്റു ഭാഗങ്ങളിലേക്ക് രോഗം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്കി.
നാളെ 4 മണിക്ക് എംയുഎം സ്കൂളില്‍വച്ച് നഗരസഭയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വാര്‍ഡുകളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, ലൈബ്രറിക്ലബ്ഭാരവാഹികള് എന്നിവരുടെ യോഗം ചേരുന്നതിനും ഭാവി പരിപാടികള്തീരുമാനിക്കുന്നതിനും തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: