കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ്സ്റ്റാന്റിലെ ശുചിമുറി അടച്ചു പൂട്ടിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അറ്റകുറ്റ പണികളുടെ പേരിലാണ് നടത്തിപ്പുകാര്‍ ശുചിമുറി അടച്ചു പൂട്ടിയത്. ശുചിമുറിയുടെ ടാങ്കിലെ മാലിന്യ ടാങ്കില്‍ നിന്നും മലിന ജലം പുറത്തേയ്ക്ക് ഒഴുകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ടാങ്കിനു വേണ്ടത്ര സംഭരണ ശേഷിയില്ലാത്തതിനാല്‍ ശുചിമുറി നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ശുചിമുറി അടച്ചു പൂട്ടിയത്. എന്നാല്‍ ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദിനംതോറും നൂറുകണക്കിന് യാത്രക്കാരാണ് ബസ് സ്റ്റാന്റിലെത്തുന്നത്. യാത്രക്കാരും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവരും ആശ്രയിച്ചിരുന്നത് ഈ ശൗചാലയത്തെയാണ്. തകരാര്‍ പരിഹരിച്ച് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശുചിമുറിയിലെ പൈപ്പുകള്‍ സാമൂഹ്യ വിരുദ്ധര്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ബ്ലോക്കാക്കിയതാണ് പ്രശ്നമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: