എരുമേലി: ഉന്നതര്‍ക്ക് മദ്യസത്ക്കാരം നല്കി സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ മലയോര മേഖലയിലെ ഏക സര്‍വ്വീസായ കുറുമ്പന്‍മൂഴി കെഎസ്ആര്‍റ്റിസി ബസ്നിര്‍ത്താന്‍ നീക്കങ്ങളാരംഭിച്ചു. എരുമേലി കുറുമ്പന്‍മൂഴി പൊന്‍കുന്നം കോട്ടയം റൂട്ടില്‍ 280 കിലോമീറ്റര്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ സര്‍വ്വീസും, ദൂരം 100 കിലോമീറ്ററായി വെട്ടിക്കുറച്ചുമാണ് കുറുമ്പന്‍മൂഴി സര്‍വ്വീസ് നിര്‍ത്താന്‍ നീക്കങ്ങളാരംഭിച്ചിരിക്കുന്നത്. സര്‍വ്വീസ് റദ്ദാക്കണമെങ്കില്‍ ബന്ധപ്പെട്ട ഓഫീസര്‍ ആ ബസില്‍ പ്രവര്‍ത്തി ദിവസം സര്‍വ്വീസ് തുടക്കം മുതല്‍ തീരുന്നതുവരെ യാത്ര ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കുറുമ്പന്‍മൂഴി സര്‍വ്വീസില്‍ തിരക്ക് കുറഞ്ഞ സമയം നോക്കി കഴിഞ്ഞ മാസം 11ന് ഞായറാഴ്ച സോണല്‍ ഓഫീസിലെ സ്ക്വാഡ് ബസില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കയറി കോട്ടയം പോയി മടങ്ങി വന്ന് ബസ് ജീവനക്കാരില്‍ നിന്നും കളക്ഷന്‍ കുറവാണെന്ന് രേഖാമൂലം എഴുതി വാങ്ങിക്കുകയായിരുന്നു. കുറുമ്പന്‍മൂഴി മുതല്‍ കോട്ടയം വരെയുള്ള സര്‍വ്വീസില്‍ നാലോളം സ്വകാര്യബസുടമകളെ പല സമയങ്ങളിലായി സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സര്‍വ്വീസ് നിര്‍ത്താന്‍ നീക്കം തുടങ്ങിയിരിക്കുന്നത്.
സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സര്‍വ്വീസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ മേഖലയിലെ ജനങ്ങള്‍ എരുമേലി കെഎസ്ആര്റ്റി സിയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് സോണല്‍ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സ്ക്വാഡ് സര്‍വ്വീസ് പരിശോധിക്കാനെത്തിയത്. എരുമേലിയില്‍ നിന്നും 6.50 കുറുമ്പന് മൂഴിയിലേക്ക് ആരംഭിക്കുന്ന സര്‍വ്വീസ് കോട്ടയം പോയി തിരികെ വന്ന് സര്‍വ്വീസ് അവസാനിക്കുമ്പോള്‍ പ്രവൃത്തി ദിവസങ്ങളില്‍ 10000 രൂപ വരെ കളക്ഷനുണ്ടായിരുന്ന ഈ സര്‍വ്വീസിന് കളക്ഷനില്ലെന്ന് കാട്ടി നിര്‍ത്താന്‍ സ്ക്വാഡിലെ ഏമാന്മാര്ക്ക് സ്വകാര്യ ബസുടമകള്‍ മദ്യസത്ക്കാരം നടത്തിയതായും ജീവനക്കാര്‍ തന്നെ പറയുന്നു.
സ്വകാര്യ ബസുടമകളെ സഹായിക്കുന്ന ഈ നീക്കത്തിനെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: