തിരുവനന്തപുരം: മെഡിക്കല്‍ കോഴ വ്യക്തിഗത അഴിമതിയാണെന്നും ആരോപണവിധേയനായ നേതാവിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നും ബിജെപി. ആരോപണവിധേയനായ നേതാവിനെ കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പുറത്താക്കി. മറ്റാര്‍ക്കും ഇതുമായി ബന്ധമില്ലെന്നു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും അറിയിച്ചു.
ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ഇരുവരും. കഠിനമായ കുറ്റമാണ് സഹകരണ സെല്‍ കണ്‍വീനര്‍ ചെയ്തത്. ഇത് കടുത്ത വഞ്ചനാക്കുറ്റമാണ്. പരാതി ലഭിച്ച ഉടന്‍ ആരോപണവിധേയനെതിരെ അന്വേഷിച്ച് കൃത്യമായ നടപടി പാര്‍ട്ടി സ്വീകരിച്ചു. മാതൃകാപരമായ പ്രവൃത്തിയാണ് ബിജെപിയുടേത്. നിയമനടപടികള്‍ ഭരണകൂടത്തിന്റെ ചുമതലയാണ്.
ആരോപണവിധേയനെ രക്ഷിക്കാനല്ല, കുറ്റവാളിയെങ്കില്‍ ശരിയായ ശിക്ഷ നല്കാന് തന്നെയാണ് പാര്‍ട്ടിയുടെ സംസ്ഥാനഘടകം തയ്യാറായത്. അഴിമതിയോട് ഒരുകാരണവശാലും ബിജെപി സന്ധി ചെയ്യില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തോട് പാര്‍ട്ടി പൂര്‍ണമായും സഹകരിക്കും. ഒറ്റപ്പെട്ട സംഭവത്തെ വലിയ വിവാദമാക്കിയത് നിര്‍ഭാഗ്യകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: