ലഖ്നൗ: അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമാജ് വാദി പാര്‍ട്ടി യോഗത്തിനിടെ മുതിര്‍ന്ന നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. മുതിര്‍ന്ന നേതാവ് ഉമ ശങ്കര്‍ ചൗധരിയാണ് മരിച്ചത്.
പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലായിരുന്നു യോഗം. എന്നാൽ യോഗത്തിനിടെ ഉമ ശങ്കര്‍ ചൗധരി കുഴഞ്ഞു വീഴുകയായിരുന്നു. ചൗധരിയെ ആശുപത്രിയിലെത്തിച്ചയുടന്‍ അഖിലേഷും മുന്‍ മന്ത്രിമാരുമടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
പാര്‍ട്ടിയെ ആഭ്യന്തര കലഹത്തിനിടയിലും അഖിലേഷ് യാദവിനൊപ്പം ഉറച്ചുനിന്നിരുന്ന നേതാവായിരുന്നു ചൗധരി. സമാജ് വാദി പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് ചൗധരിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് അഖിലേഷ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: