ഡാർജലിംഗ്: ഗൂർഖാലാൻഡിനു വേണ്ടി പ്രക്ഷോഭം നടത്തുന്ന ജൻ മുക്തി മോർച്ച സംഘടന സമീപ രാജ്യങ്ങളിലെ മാവോയിസ്റ്റുകളിൽ നിന്നും സാമ്പത്തിക ആയുധ സഹായം നേടിയെന്ന് പശ്ചിമ ബംഗാൾ സർക്കാർ. സാമ്പത്തിക സഹായത്തിന് പുറമെ പ്രക്ഷോഭകാരികൾക്ക് ആയുധ പരിശീലനം ലഭിച്ചുവെന്നും സർക്കാർ വ്യക്തമാക്കുന്നു.
‘ഇന്റലിജൻസ് ഏജൻസികളിൽ നിന്നും തങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്, ഇന്ത്യയുടെ ചില സമീപ രാജ്യങ്ങളിൽ നിന്നും മാവോയിസ്റ്റുകളുടെ സഹായം ജൻ മുക്തി മോർച്ച സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്, സർക്കാർ സ്ഥാപനങ്ങൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവയ്ക്ക് ഭീഷണി സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് സംഘടന മാവോയിസ്റ്റുകളുടെ സഹായം തേടിയതെന്നും അഡീഷണൽ ഡിജിപി അനുജ് ശർമ്മ പറഞ്ഞു.
അയൽ രാജ്യങ്ങളിൽ നിന്നും 25-30 പേരൊളം വരുന്ന മാവോയിസ്റ്റുകൾ ജിജെഎം പ്രക്ഷോഭകാരികളെ ആയുധപരിശീലനം നൽകാൻ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. പ്രക്ഷോഭകാരികളുടെ ഏത് യുദ്ധമുറകളെയും നേരിടാൻ തങ്ങൾക്കാകുമെന്നും എഡിജിപി പറഞ്ഞു.
എന്നാൽ സർക്കാരിന്റെ ഈ ആരോപണത്തെ ജിജെഎം സംഘടന തള്ളികളഞ്ഞു. തങ്ങളുടെ ജനാധിപത്യപരമായ സമരത്തെ തകർക്കാൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുകയാണെന്ന് സംഘടനയുടെ ജെനറൽ സെക്രട്ടറി റോഷൻ ഗിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: