കൊല്ലം: പൊതുസ്ഥലങ്ങളിലും നിരത്തുവക്കിലും നില്ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും അപകടാവസ്ഥയിലുള്ളവയുടെ ശിഖരങ്ങള്‍ മുറിച്ചുനീക്കുന്നതിനും നിലവിലുള്ള ജില്ലാതല ട്രീ കമ്മിറ്റിയുടെ അനുമതി ഇനി ആവശ്യമില്ല.
അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും വില്ലേജ് ഓഫീസറും വനം വകുപ്പ് റേഞ്ച് ഓഫീസറും അംഗങ്ങളായ പ്രാദേശികകമ്മിറ്റി രൂപീകരിച്ച് അനുമതി നല്കിയാല് മതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മരത്തിന്റെ വില നിശ്ചയിക്കുന്നത് വനംവകുപ്പാണ്. കമ്മറ്റിയുടെ ക്വാറം തികയാന്‍ മൂന്ന് അംഗങ്ങള്‍ മതി. അക്കാരണത്താല്‍ പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ തീരുമാനിച്ചാല്‍ തന്നെ അനുമതി ലഭ്യമാകും.
അതേസമയം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉടമസ്ഥരോട് ആവശ്യപ്പെടാവുന്നതും ചെയ്യാത്തപക്ഷം മുറിച്ചുമാറ്റി ചെലവ് ഈടാക്കി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് അടയ്ക്കേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: