ജെനീവ: ആൽപ്സ് മഞ്ഞുനിരകളിൽ 75 വർഷം മുൻപ് ഒരുമിച്ച് മരിച്ച് മഞ്ഞിൻ പുതഞ്ഞു പോയ ദമ്പതിമാരുടെ മൃതദേഹം സംസ്കരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ സാവീസിലുള്ള പള്ളിയില്‍ രണ്ട് പുത്രിമാരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് മരണാന്തര ചടങ്ങുകള്‍ നടന്നത്.
1942 ആഗസ്റ്റ് 15ന് ആടുകളെ മേയ്ക്കാന്‍ പോയതായിരുന്നു ഇവര്‍. എന്നാല്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഇവര്‍ക്ക് പിന്നെ തിരിച്ചു വരാനായില്ല.
ഇവരുടെ ഏഴു മക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരാണ് മാതാപിതാക്കള്‍ക്ക് ആചാരപരമായ അന്ത്യയാത്ര നല്‍കിയത്.
ജൂലൈ 13നാണ് മാര്‍സിലിന്‍ ഡുമോലിന്റെയും ഭാര്യ ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. രണ്ടാം ലോകമഹാ യുദ്ധകാലത്തെ വസ്ത്രങ്ങളായിരുന്നു ഇവർ ധരിച്ചിരുന്നത്. ഇവരുടെ വസ്ത്രങ്ങളിലുണ്ടായിരുന്ന പേഴ്സിൽ നിന്നുമാണ് ദമ്പതികളുടെ വിവരങ്ങൾ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: