കണ്ണൂര്‍: രാജ്യത്ത് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ടെങ്കിലും രാഷ്ട്രനന്മക്ക് പരമപ്രാധാന്യം നല്‍കിക്കൊണ്ട് തൊഴിലാളികളുടെ ക്ഷേമത്തിനും ഐത്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് ബിഎംഎസ് മാത്രമാണെന്നും മറ്റ് സംഘടകളെല്ലാം രാഷ്ട്രത്തിന് പകരം രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ഗംഗാധരന് പറഞ്ഞു. ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ നടന്ന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസും ഇതര ട്രേഡ് യൂണിയനുകളും രൂപീകരിച്ച സമയവും സാഹചര്യവും വ്യത്യസ്തമാണ്. മറ്റ് യൂണിയനുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് രൂപീകരിച്ചതും പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ടുതന്നെ അവര്‍ക്ക് രാഷ്ട്രനന്മയെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യമല്ല. മാത്രമല്ല, തൊഴിലാളികളെ ഒരുമിച്ച് നിര്‍ത്താനും അവര്‍ക്ക് സാധ്യമല്ല. എന്നാല്‍ ബിഎംഎസിന് രാഷ്ട്രീയത്തിനതീതമായി രാഷ്ട്രത്തോടുളള ആഭിമുഖ്യവും തൊഴിലാളിക്ഷേമത്തിന് വേണ്ടിയുള്ള അഭിവാഞ്ചയും കാരണം തൊഴിലാളികളെ ഒരുമിച്ച് കൊണ്ടുപോകാനും അവരുടെ അധ്വാനശക്തിയെ ഭിന്നിപ്പിക്കാതിരിക്കാനും സാധിക്കുന്നു. ഇത് മനസ്സിലാക്കിയ തൊഴിലാളികള്‍ മറ്റ് സംഘടനകളില്‍ നിന്ന് വിട പറയുകയും ബിഎംഎസിലേക്ക് കൂട്ടത്തോടെ ചേര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനെന്ന ബഹുമതിയിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.്രപ്രമോദ് കാളിയത്ത് അധ്യക്ഷത വഹിച്ചു. പി.ദയാനന്ദന് സ്വാഗതവും കെ.ജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: