ഇരിട്ടി: കര്‍ക്കിടക വാവിനോടനുബന്ധിച്ചു മലയോര മേഖലയിലെ പ്രശസ്ത ക്ഷേത്രങ്ങളായ കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രസങ്കേതത്തില്‍ ബലി തര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍. ക്ഷേത്രത്തോട് ചേര്‍ന്ന ബാവലി പുഴക്കരയില്‍ ഇതിനായി രണ്ടു ക്ഷേത്രങ്ങളും ചേര്‍ന്ന് സൗകര്യമൊരുക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചെറുവാഹനങ്ങളിലും മറ്റും ഭക്തജനങ്ങള്‍ കാലതത്ത് മുതല്‍ തന്നെ എത്തിക്കൊണ്ടിരുന്നു. വാഹനത്തിരക്ക് മൂലം ഇരിട്ടി എടക്കാനം റോഡിലും കീഴൂര്‍ എടക്കാനം റോഡിലും ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നത് മുന്നില്‍ക്കണ്ടു പ്രത്യേകം പാര്‍ക്കിങ് സംവിധാനമൊരുക്കിയിരുന്നതിനാല്‍ ഗതാഗതതടസ്സം കാര്യമായി അനുഭവപ്പെട്ടില്ല. ഇരിട്ടി പോലീസിന്റെയും പുഴക്കരയില്‍ അഗ്നി രക്ഷാസേനയുടെയും സേവനവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ 11 മണിവരെ തുടര്‍ന്നു.
ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് നീലകണ്ഠന് നമ്പീശന്, എം.സുരേഷ് ബാബു, പി.കൃഷ്ണന്, എം.പ്രതാപന്, പി.രഘു, കരുണാകരന്, കുഞ്ഞിനാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ക്ഷേത്രത്തില്‍ എത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഘുഭക്ഷണവും വിതരണം ചെയ്തു.
ഇരിട്ടി എസ്എന്‍ഡിപിയുടെ കീഴിലുള്ള ഗുരുമന്ദിരങ്ങളിലും, ക്ഷേത്രങ്ങളിലും ബലിതര്‍പ്പണം നടന്നു. കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ജയകുമാര്‍ ശാന്തികള്‍ കാര്‍മ്മികത്വം വഹിച്ചു. പി.എന്‍.ബാബു, കെ.വി.അജി, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, കെ.കെ.സോമന്, വിജയന് ചാത്തോത്ത്, പി.പി.കുഞ്ഞൂഞ്ഞ്, എം.പി.വിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി. ഉളിക്കല്‍ ഗുരുമന്ദിരം, വീര്‍പ്പാട് കാനക്കരി സുബ്രഹ്മണ്യ ക്ഷേത്രം, മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പന്തി ഗുരുമന്ദിരം, പയ്യാവൂര്‍ കോഴിച്ചാല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കേളകം മൂര്‍ച്ചിലക്കാട്ട് ദേവീ ക്ഷേത്രം, അടക്കാത്തോട് ആനയങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: