ഇരിട്ടി: മദ്യപിച്ചു ബഹളമുണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ പോയ പോലീസ് ഉേദ്യാഗസ്ഥരെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാര്‍ക്ക് സഹായം പോയ പൊലീസുകാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പേരാവൂര്‍ പോലീസും അറസ്റ്റ് ചെയ്തു.
മുഴക്കുന്നിലെ കൊട്ടയാട് സുനില്‍ നിവാസില്‍ സുനില്‍ (40), അനില്‍കുമാര്‍ (30) എന്നിവരെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പൊലീസുകാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനായ ബീപ് ചന്ദിനെയാണ് പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഉേദ്യാഗസ്ഥരായ മനോഹരന്, സനേഷ് എന്നിവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് ബഹളം വെക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുനില്‍ കുമാറിന്റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സുനില്‍കുമാറിന്റെ ബന്ധുക്കളും അനില്‍കുമാറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പേരാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാര്‍ക്ക് സംരക്ഷണത്തിനായി കൂടെ പോയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരേയും പേരാവൂര്‍ ആശുപത്രിയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചു. ആദ്യത്തെ അക്രമക്കേസില്‍ ധനേഷ്, അനൂപ് തുടങ്ങി കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും മുഴക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പോലീസുകാരനെ ആക്രമിച്ച കേസില്‍ നിധിന്, അനൂപ് തുടങ്ങി കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെ പേരാവൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ സുനില്‍, അനില്‍കുമാര്‍, ബീപ് ചന്ദ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മറ്റു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. പരിക്കേറ്റ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായ പൊലീസ് ഉദേ്യാഗസ്ഥരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: