ഇന്ന് ലോകത്ത് നടമാടുന്ന സകല ക്രൂരതകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന വികാരം സാഡിസമത്രേ. മനുഷ്യനുണ്ടായ കാലം മുതല്‍ ഉടലെടുത്ത വികാരംതന്നെയാണിത്. മൃഗങ്ങളിലായിരുന്നു ഇത് ആദ്യം. പിന്നെ മനുഷ്യരിലും.ഈശ്വരന് തന്നെ മനുഷ്യനായി അവതരിച്ചാണ് മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ ഉണ്ടെന്നും, പടിപടിയായി ഉയര്‍ന്ന് ഈശ്വരതുല്യനാകാമെന്നും കാട്ടിക്കൊടുത്തത്. ഈശ്വരഭയവും സംസ്കാരവും ഉണ്ടായപ്പോള്‍ തെറ്റുകള്‍ ചെയ്യാനുള്ള ക്രൂരത കാട്ടാനുള്ള മടിയും പേടിയും മനുഷ്യനില്‍ ഉടലെടുക്കുകയായിരുന്നു.
കുടുംബത്തിലായാലും രാഷ്ട്രീയത്തിലായാലും അടിച്ചമര്‍ത്തി ഭരിക്കാനിഷ്ടപ്പെടുന്ന വ്യക്തികളെ നാം കണ്ടുമുട്ടാറുണ്ട്. അവരെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒന്നാമത്തെ ലക്ഷണം അവര്‍ ഒരിക്കലും പ്രസന്നവദനരായിരിക്കില്ല എന്നതുതന്നെ. മുഖം എപ്പോഴും മൂടിത്തൂങ്ങിയിരിക്കും. എല്ലാറ്റിനോടും വെറുപ്പ്, പരാതി. ഇവര്‍ ഈ ലോകത്തിന് വിതയ്ക്കുന്ന നാശം ചില്ലറയൊന്നുമല്ല.
ഭാര്യയെ ഭയപ്പെടുത്തി അനുസരിപ്പിക്കാന്‍ വെമ്പുന്ന ഭര്ത്താക്കന്മാര് അറിയുക, നിങ്ങളുടെ സ്നേഹത്തിന്റെ ഖജനാവ് ശൂന്യമായിരിക്കും. ഭാര്യയുടെ സ്നേഹം വേറെ വഴിക്ക് ഒഴുകിപ്പോയിരിക്കുകയും ചെയ്യും. നാം ആഗ്രഹിക്കുന്നതെല്ലാം നമുക്ക് കിട്ടില്ല. ടാറ്റായ്ക്കോ ബിര്‍ളയ്ക്കോ ബില്‍ ഗേറ്റ്സിനോ വിക്ടോറിയാ മഹാരാജ്ഞിക്കോ പോലും അവര്‍ക്കിഷ്ടമായതെല്ലാം കിട്ടിയിട്ടില്ല. നമുക്ക് കിട്ടുന്നതിനെ സ്നേഹിക്കുക. അതില്‍ സംതൃപ്തിപ്പെടുക. കൂടുതല്‍ കിട്ടാന്‍ യത്നിക്കുക. കിട്ടിയാല്‍ സന്തോഷിക്കുക. ഇത്രയൊക്കെയേ ഈ ലോകത്ത് നടപ്പിലാകൂ.
കെ.വി. ശിവരാമന്, അരുവിക്കര,
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: