തൃശൂര്‍: ക്യൂബന്‍ വിപഌവ നായകന് ഫിഡല്‍ കാസ്ട്രോയും, അമല സ്ഥാപക ഡയറക്ടര്‍ ഫാ.ഡോ.ഗബ്രിയേലും, പ്രഫ.കെ.ബി.ഉണ്ണിത്താനും, അങ്കണം ഷംസുദീനും, ഉഴവൂര്‍ വിജയനും കര്‍ക്കടക വാവില്‍ പുനര്‍ജനിച്ചു. വിലങ്ങന്‍ ട്രക്കേഴ്സിന്റെ ‘ഓര്മ്മമരങ്ങളിലാണ് ഇവരുടെ പുനര്‍ജനി. ബലിയൂട്ടാനായി തൃശൂരിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്കാരിക രംഗത്തെ പ്രമുഖരെത്തി.
വേര്‍പിരിഞ്ഞു പോയവരുടെ സ്മരണകള്‍ക്കായി കര്‍ക്കിടക വാവു ദിനത്തില്‍ ‘ഭൂമിക്ക് ഒരു മരം ഓര്‍മ്മയ്ക്ക് ഒരു മരം’ പദ്ധതിയിലാണ് മരം നട്ട് ബലിയൂട്ട് നടത്തിയത്. മുന്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രി അനില്‍ മാധവ് ദവെ തുടങ്ങി നൂറോളം പേരുടെ ഓര്‍മ്മക്കായാണ് വിലങ്ങനില്‍ മരം നട്ടത്. മാടമ്പ് കുഞ്ഞുകുട്ടന്, ജയരാജ് വാര്യര്‍, ചീഫ് ഫോറസ്റ്റ് ഓഫീസര്‍ നാഗേഷ്പ്രഭു, അനില്‍ അക്കര എം.എല്‍.എ, സ്വാമി സദ്ഭവാനന്ദ, ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി, സി.അനിത റോസ്, ടി.വി.ചന്ദ്രമോഹന്, വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ ബിന്നി ഇമ്മട്ടി, കലാനിലയം അനന്തപദ്മനാഭന് തുടങ്ങി നിരവധി പേരാണ് വിലങ്ങനില്‍ ഓര്‍മ്മമരം നടാനെത്തിയത്.
വിലങ്ങന്‍ ട്രക്കേഴ്സ് കണ്‍വീനര്‍ സി.എ.കൃഷ്ണന് പരിപാടികള്‍ വിശദീകരിച്ചു. പ്രസിഡന്റ് സി.കെ.ശങ്കരനാരായണന്, സി.പി.പൗലോസ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: