കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടിയുടെ ഫോണിലേക്ക് എസ്ഡിപിഐക്കാരന്റെ നൂറിലേറെ കോളുകള്‍. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കരിപ്പൊടി കണിയംപാടിയിലെ ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ എസ്ഡിപിഐ പ്രവര്‍ത്തകനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസിയായ സുഹൃത്തിനെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ചാലാടിനടുത്ത പഞ്ഞിക്കല്‍ സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പുതുതായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ സിം കാര്‍ഡ് വിതരണ ഏജന്റാണ് പോലീസ് തിരയുന്ന യുവാവ്. ആതിരയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ആതിരയുമായി അടുത്ത ബന്ധമുള്ള കണ്ണൂരിലെ യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായ ഈ യുവാവിന്റെ ഫോണില്‍ നിന്നും അടുത്തിടെ നൂറിലധികം കോളുകള്‍ ആതിരയുടെ ഫോണിലേക്ക് വന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ സിംകാര്‍ഡ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുഉള്ള ഡിഗ്രി വിദ്യാര്‍ത്ഥിയുടെ പേരിലാണ് ഉള്ളത്. അതേസമയം സിം കാര്ഡെടുക്കാനായി നല്കിയ രേഖ ഉപയോഗിച്ച് താനറിയാതെ കണ്ണൂരിലെ യുവാവ് സിം കാര്‍ഡ് സ്വന്തമാക്കുകയായിരുന്നുവെന്നാണ് ഡിഗ്രി വിദ്യാര്‍ത്ഥി പോലീസിന് നല്കിയ മൊഴി. പോലീസ് തിരയുന്ന കണ്ണൂരിലെ യുവാവ് നേരത്തെ നടന്ന ഒരു അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റിലായിരുന്നു.
ഈ കേസില്‍ എല്ലാ ആഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെ ജാമ്യം നല്‍കിയിരുന്നു. അതിനിടയില്‍ ആതിരയുടെ തിരോധാനം സംബന്ധിച്ച് തെളിവെടുപ്പിനായി ബേക്കല്‍ പോലീസ് വിളിപ്പിച്ച അനീസ എന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാസര്‍കോടെക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ സംഭവത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇസ്ലാം മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് 24 പേജുള്ള കത്തെഴുതിവെച്ചാണ് ഇക്കഴിഞ്ഞ 10ന് ആതിര വീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. ആതിരക്കായി പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി അന്വേഷണം സജീവമാക്കിയിരിക്കുകയാണ്. ആതിരയെ കാണാതായതിന് പിന്നാലെ കാസര്‍കോട് ഗവ.കോളേജില്‍ നടന്ന് വരുന്ന ലൗ ജിഹാദിനെക്കുറിച്ച് മുന്‍ ഡിവൈഎഫ്ഐ നേതാവ് ഫെയിസ് ബുക്കിലിട്ട പോസ്റ്റ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: