ചാലക്കുടി: കൊരട്ടി പഞ്ചായത്ത് ഭരണ സമിതി പ്രമേയ വിവാദത്തില്‍. ഒരു തവണ അവതരിപ്പിച്ച് പാസാക്കിയ പ്രമേയം പിന്‍വലിച്ച് പുതിയ പ്രമേയം അവതരിപ്പിച്ച് പാസാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം.
എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ നറുക്കെടുപ്പിലൂടെയാണ് ഇവിടെ ഇടതു മുന്നണി ഭരണം തുടരുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടായാല്‍ മാത്രമെ പ്രമേയം പാസാക്കുവാന്‍ സാധിക്കുകയൂള്ളൂ. കോണ്‍ഗ്രസ് പുതിയ പ്രമേയത്തെ എതിര്‍ക്കുകയാണ്.
പ്രസിന്റെ സ്ഥലം ഏറ്റെടുത്ത് അവിടെ കിന്‍ഫ്ര വ്യവസായ കേന്ദ്രം വികസിപ്പിക്കണമെന്ന പുതിയ പ്രമേയം അവതരിപ്പിച്ചത് പാര്‍ട്ടിയില്‍ വലിയ ബഹളത്തിന് കാരണമായി. എംഎല്‍എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രമേയം മാറ്റി അവതരിപ്പിച്ചതെന്ന് പറയുന്നു.
പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയക്കുവാന്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തിയപ്പോള്‍ വന്ന തെറ്റ് മനസിലാക്കുവാന്‍ കഴിഞ്ഞില്ലെന്നാണ് പ്രസിഡന്റ് കുമാരി ബാലന് ഇപ്പോള്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തെ ഏക പ്രസായ കൊരട്ടിയിലെ പ്രസ് വികസന മുരടിപ്പിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. ഇതിനെ തുടര്‍ന്ന് പ്രസിന്റെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്ത് തിരുവനന്തപുരം ആര്‍സിസി മോഡല്‍ ക്യാന്‍സര്‍ റീജിണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പതിമൂന്നാം വാര്‍ഡ് ബിജെപിയംഗം ബിന്ദു സത്യപാലന് അവതരിപ്പിച്ച പ്രമേയം ഭരണ സമിതി ഐക്യകണ്ഠേന പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: