ന്യൂദല്‍ഹി: കര്‍ണാടകത്തിന് പ്രത്യേക പതാക വേണമെന്ന വിഭാഗീയ നിര്‍ദ്ദേശത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി. ചില നിബന്ധനകളോടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക അനുവദിക്കുന്നത് എതിര്‍ക്കേണ്ടതില്ലെന്ന് തരൂര്‍ പറഞ്ഞു.
സംസ്ഥാനങ്ങളുടെ പതാക ദേശീയ പതാകയ്ക്ക് പകരമോ തുല്യമോ അല്ലെന്ന നിബന്ധനയുണ്ടാകണം. അളവ് കുറഞ്ഞതും ദേശീയ പതാകയുടെ താഴെ കെട്ടുന്നതുമാകണം. തരൂര്‍ പറഞ്ഞു. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജി സംബന്ധിച്ച ചോദ്യത്തിന് പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമമെന്ന് തരൂര്‍ ആരോപിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യമുയര്‍ത്തിയത്. ഇതിന്റെ സാധ്യത പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു.
ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനെന്ന വ്യാഖ്യാനത്തോടെ വിഭാഗീയതയും പ്രാദേശിക വാദവും ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്കി. ഇതിനിടെയാണ് പ്രത്യേക പതാകയെന്ന ആവശ്യത്തെ പിന്തുണച്ച് തരൂര്‍ രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: