പയ്യന്നൂര്‍: ധര്മ്മത്തിന് ഊന്നല്‍ കൊടുക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഒരു വലിയ ലക്ഷ്യം നേടിയെടുക്കുവാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ പൂര്‍വ്വസൂരികളുടെ പ്രവര്‍ത്തനം സംഘ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകണമെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. പയ്യന്നൂരില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുപോലെ വലിയ കാര്യങ്ങള്‍ നേടുന്നതിനായി ചരിത്ര പുരുഷന്മാര്ക്കും അവതാരങ്ങള്‍ക്കും നിരവധി പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഭഗവാന് ശ്രീരാമന് രാജാവായി അധികാരമേല്‍ക്കുന്നതിന് മുമ്പ് വനവാസം നേരിടേണ്ടി വന്നിരുന്നു. അതുപോലെ ഭഗവാന് ശ്രീകൃഷ്ണനും ധര്‍മ്മ സംസ്ഥാപനത്തിനായി പല തരത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെയെല്ലാം നേരിടാന്‍ ഭാഗവാന് സാധിച്ചു. അതുപോലെ തന്നെ ദുഷ്ടശക്തികള്‍ ധര്‍മ്മത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെങ്കിലും അതിനെ അതിജീവിക്കുകയാണ് വേണ്ടതെന്നാണ് നമ്മള് വിശ്വസിക്കുന്ന ദൈവങ്ങള്‍ നമുക്ക് കാണിച്ച് തന്നത്.
മനുഷ്യന്റെ അവസാന അഭയകേന്ദ്രമായ വീട് അധികാരമുപയോഗിച്ച് തകര്‍ത്ത് പ്രായമായ അമ്മമാരേയും പെണ്കുട്ടികളുമുള്പ്പെടെയുള്ളവരെയെല്ലാം വഴിയാധാരമാക്കിയ സിപിഎം മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. രാജ്യത്തെ പ്രജകള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് സിപിഎം അക്രമങ്ങളെ കൈയുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്നും തില്ലങ്കേരി കുറ്റപ്പെടുത്തി. ചടങ്ങില്‍ ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പയ്യന്നൂര്‍ മേഖലയില്‍ സിപിഎം നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10.30ന് പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, ആര്‍എസ്എസ് അഖി ഭാരതീയ കാര്യകാരിസദസ്യന്‍ എസ്. സേതുമാധവന്, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: