അനൂപ് ജി
കോട്ടയം: റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഇടം പിടിച്ച അനര്ഹര കണ്ടെത്തുന്നത് ജില്ലാ ഭക്ഷ്യവകുപ്പിന് വെല്ലുവിളിയായി. പ്രാഥമിക പരിശോധനയില്‍ 7,000ത്തിനും 10,000 നും ഇടയില്‍ ആളുകള്‍ മുന്‍ഗണന പട്ടികയില്‍ കയറിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇവരെ എങ്ങനെ കണ്ടെത്തന്നുമാണ് വകുപ്പിനെ അലട്ടുന്നത്. ആരെങ്കിലും പരാതി അറിയിച്ചാല്‍ റേഷനിംഗ് ഇന്‍സ്പക്ടര്‍മാര്‍ മിന്നല്‍ പരിശോധന നടത്തി കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ മുഴുവനാളുകളെയും കണ്ടെത്തുന്നത് ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്.
കാര്‍ഡിനായി ഉടമകള്‍ നല്കിയ സത്യവാങ് മൂലത്തിലെ വിവരങ്ങളെക്കുറിച്ച് ശരിയായി പരിശോധിക്കാതെ രേഖപ്പെടുത്തിയതാണ് അനര്‍ഹര്‍ കയറിക്കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരെയും അക്ഷയ കേന്ദ്രങ്ങളെയുമാണ് സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ചുമതലപ്പെടുത്തിയത്.
ഉടമകള്‍ നല്കിയ വിവരങ്ങളുടെ സാധുത പരിശോധിക്കാതെ രേഖപ്പെടുത്തിയപ്പോള്‍ അവര്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടു. അതേ സമയം ശരിയായ വിവരങ്ങള്‍ നല്കിയവരും അര്‍ഹതപ്പെട്ടവരുമായ നിരവധിയാളുകള്‍ പട്ടികയ്ക്ക് പുറത്താവുകയും ചെയ്തു. മുന്‍ഗണനപട്ടികയില്‍ അനര്‍ഹമായി കയറിക്കൂടിയവരെക്കുറിച്ചുള്ളവരുടെ പരാതി ലഭിച്ചാല്‍ സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ കൂടി പരിശോധിക്കാനാണ് തീരുമാനം. പട്ടികയില്‍ ഇടം പിടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് സ്വയം കാര്‍ഡ് മാറ്റിതരണമെന്ന് ് അപേക്ഷിക്കുന്നത്. വകുപ്പ് തല നടപടികള്‍ പേടിച്ചാണ് അവര്‍ സ്വയം മാറ്റത്തിന് തയ്യാറയായിരിക്കുന്നത്. അതേ സമയം ഭൂഉടമകള്‍ ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ മുന്‍ഗണന കാര്‍ഡ് സമര്‍പ്പിക്കാന്‍ തയ്യാറായിട്ടില്ല.
മുന്‍ഗണന പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കിയാല്‍ മാത്രമെ പട്ടികയില്‍ നിന്ന് പുറത്തായവരും അര്‍ഹതയുളളവരുമായ കാര്‍ഡുടമകളെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു. ഇനി ഒരാഴ്ചകൂടി അനര്‍ഹര്‍ക്ക് കാര്‍ഡ് തിരികെ നല്കാന് സമയം അനുവദിച്ചിട്ടുണ്ട്.
കാര്‍ഡ് വിതരണം ജില്ലയില്‍ പൂര്‍ത്തിയായതോടെ മുന്‍ഗണനപട്ടികയില്‍ ആരൊക്കേ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം തരാന്‍ ഭക്ഷ്യവകുപ്പ് റേഷന്‍കട ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20ന് ജില്ലയിലെ റേഷന്‍കാര്‍ഡുകളുടെ വിതരണം ഏറെക്കുറെ പൂര്‍ത്തിയായി.
കോട്ടയം താലൂക്കിലെ മൂന്നോ നാലോ കടകളിലെ കാര്‍ഡ് വിതരണം മാത്രമാണ് ബാക്കിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: