കടുത്തുരുത്തി: എണ്‍പ്പത്തെട്ടു കാരിയായ വയോധികയുടെ ബാങ്കില്‍ കിടന്ന പണം കൊച്ചുമക്കള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്തതായി പരാതി. കാട്ടാമ്പാക്ക് സ്വദേശിയായ വയോധികയാണ് ഇതുസംബന്ധിച്ചു കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്.
ഒമ്പത് മക്കളുള്ള ഇവര്‍ 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം തനിച്ചാണ് താമസം. ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്കെല്ലാം വീതം വച്ചു നല്‍കിയതിനെ തുടര്‍ന്ന് സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്താണ് വൃദ്ധ താമസിക്കുന്നത്. മകന് വീട് വയ്ക്കുന്നതിനായി സ്ഥലം ചോദിച്ചതിനെ തുടര്‍ന്ന് വയോധിക തനിക്ക് ഉണ്ടായിരുന്നതില്‍ നിന്നും കുറച്ച് സ്ഥലം നല്‍കിയിരുന്നു. സ്ഥലത്തിന്റെ വകയായി ഒന്നര ലക്ഷം രൂപ ബാങ്കിലിട്ടു. വയോധികയുടെ മകന്റെ മക്കളായ രണ്ട് യുവതികള്‍ വിവാഹമോചനം നേടിയവരാണ്.
കഴിഞ്ഞദിവസം മരുന്ന് വാങ്ങുന്നതിനായി പണം എടുക്കാന്‍ ബാങ്കില്‍ എത്തിയപ്പോളാണ് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും നഷ്ടപെട്ടതായി അറിയുന്നത്. തുടര്‍ന്ന് തന്റെ കൊച്ചുമക്കളായ യുവതികള്‍ തന്റെ എടിഎം കാര്‍ഡുപയോഗിച്ചു പണം തട്ടിയെടുത്തതായി വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ അമ്മുമ്മ പറഞ്ഞിട്ട് വീട് നിര്‍മാണത്തിനായി പണം എടുത്തതാണെന്നാണ് യുവതികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയാലേ യാഥാര്‍ത്ഥ്യം അറിയാന്‍ കഴിയുവെന്നാണ് കടുത്തുരുത്തി എസ്ഐ കെ.കെ. ഷംസു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: