കോട്ടയം: കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ സമിതിയുടെ മേല്‍നോട്ടത്തില്‍ ശക്തിപ്പെടുത്താനും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ഡിസ്പോസിബിള്‍ പ്ലേറ്റും, കപ്പും പൊതുനിരത്തില്‍ നിക്ഷേപിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുവാനും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. 50 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഭക്ഷണശാലകളിലെ ശുചിത്വ നിലവാര പരിശോധന കര്‍ശനമാക്കാനും യോഗം നിര്‍ദ്ദേശം നല്കി. ജിഎസ്ടിയുടെ മറവില്‍ ഭക്ഷണശാലകള്‍ അമിതവില ഈടാക്കുന്നതായുള്ള പരാതി പരിഹരിക്കുന്നതിന്റ ഭാഗമായിജില്ലാതല ഭക്ഷ്യോപദേശക സമിതി അടിയന്തിരമായി വിളിച്ച് ചേര്‍ക്കാനും പരിശോധന നടത്തുവാനും യോഗം കളക്ടറോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: