ന്യൂദല്‍ഹി: ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഹൈജമ്പില്‍ ഇന്ത്യയുടെ ശരത്കുമാര് വെളൡയും വരുണ്‍ ഭാട്ടി വെങ്കലവും നേടി. ടി. 42 വിഭാഗത്തില്‍ തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് (1.84 മീ) ശരത്കുമാര് രണ്ടാം സ്ഥാനം നേടിയത്്. അമേരിക്കയുടെ സാം ഗിവി ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി.
അവസാനശ്രമത്തില്‍ 1.77 മീറ്റര്‍ ഉയരം ചാടിക്കടന്നാണ് ഭാട്ടി വെങ്കലം നേടിയത്.
ഇന്ത്യയക്ക് ഇപ്പോള്‍ മൊത്തം അഞ്ചു മെഡലുകളായി. പുരുഷന്മാരുടെ ജാവലില്‍ ത്രോയില്‍ സുന്ദര്‍ സിങ്ങ് ഗുര്‍ജാര്‍ സ്വര്‍ണം നേടിയിരുന്നു. ക്ലബ് ത്രോയില്‍ അമിത് സരോഹ വെളളിയും ഡിസ്കസില്‍ കരംജ്യോത് വെങ്കലവും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: