ന്യൂദല്‍ഹി: വിടവാങ്ങല്‍ പ്രസംഗത്തില്‍ നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി രാഷ്ട്രപതി പ്രണബ് മുഖർജി. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മോദിയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഗുണകരമായെന്നും മോദി രാജ്യത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രണബ് മുഖര്‍ജി പ്രസംഗത്തിൽ പറഞ്ഞു.
പ്രസംഗത്തിൽ മറ്റ് നേതാക്കളെയും അദ്ദേഹം വിസ്മരിച്ചില്ല. ഇത്രയും കാലത്തെ തന്റെ പാര്‍ലമെന്റ് ജീവിതത്തില്‍ മുതിർന്ന ഒട്ടേറെ നേതാക്കളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. എല്‍.കെ.അദ്വാനിയുടെ പക്വമായ ഉപദേശങ്ങള്‍ വാജ്പേയിയുടെ പ്രഭാഷണചാതുരി, പി.വി. നരസിംഹറാവുവിന്റെ ബുദ്ധി, ഹിരണ്‍ മുഖര്‍ജിയുടെ കാവ്യാത്മക ചര്‍ച്ചകള്‍, എന്നിവ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ ശാന്തസാന്നിധ്യം തന്നെ ഏറെ ആകർഷിച്ചിരുന്നു, ഇന്ദിരാഗാന്ധിയുടെ പിന്തുണ തനിക്ക് ഏറെ ലഭിച്ചിരുന്നതായും പ്രണബ് വ്യക്തമാക്കി.
അതേ സമയം രാഷ്ട്രപതിയായി കാലാവധി പൂര്‍ത്തിയാക്കിയ പ്രണബ് മുഖര്‍ജി ഇന്ന് പടിയിറങ്ങും. അഞ്ചുവര്‍ഷം മുൻപ് രാജ്യത്തിന്റെ പ്രഥമ പൗരനായി രാഷ്ട്രപതി ഭവനിലെത്തിയ പ്രണബിന് രാജാജി മാര്‍ഗിലെ 10ാം നമ്പർ ഭവനത്തിലാണ് ഇനി ശിഷ്ടകാല വിശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: