തമസാനദിയുടെ തീരം. തമസ് പ്രധാനമായും ഇവിടുത്തെ മനുഷ്യരുടെ സംസ്കാരത്തില്‍ തന്നെ.
തലയിലെഴുതിയവന്റെ നിയോഗത്താല്‍ രത്നാകരന് എന്ന വാത്മീകി നദീതീരത്തിലെത്തി. സപ്തര്‍ഷി സമാഗമത്തിനു ശേഷം മനസില്‍ വെളിച്ചം വീശിത്തുടങ്ങിയ വാത്മീകി പ്രകൃതിയെ സ്നേഹപൂര്‍വം ആസ്വദിച്ചു നടന്നു നീങ്ങി. കാറ്റിന്റെ ഗതിയും വെള്ളത്തിന്റെ ഒഴുക്കും മേഘങ്ങളുടെ ചിത്രഭംഗിയും മൃഗങ്ങളുടെ ശബ്ദവും പക്ഷികളുടെ കളകൂജനങ്ങളും ആസ്വദിച്ചു. ക്രൗഞ്ചപ്പക്ഷി മിഥുനങ്ങളെ പ്രത്യേകം ശ്രദ്ധിച്ചു. അവരുടെ പ്രേമചേഷ്ടകളും സ്നേഹപ്രകടനങ്ങളുമെല്ലാം തിരിച്ചറിഞ്ഞു.
പെട്ടെന്നാണ് ഒരു വേടന് തന്റെ അമ്പിനാല്‍ ആണ്‍കിളിയെ വധിച്ചു. കണവന് പിടഞ്ഞു വീണു മരിക്കുന്നതു കണ്ട പേടയുടെ വിഷമം ആ മുഖത്തു നിന്നും വായിച്ചറിഞ്ഞ വാത്മീകി നിമിഷനേരം കൊണ്ട് വികാരാധീനനായി.
‘മ നിഷാദ പ്രതിഷ്ഠാത്വ മഗമഃശാശ്വതീഃസമാഃ
യത് ക്രൗഞ്ചമിഥുനാ ദേക മവധീഃ കാമ മോഹിതം’
ആണ്‍പക്ഷിയുടെ നേരെ അമ്പെയ്യുന്നതു കണ്ടപ്പോഴാണ് ആദ്യ വാക്കുകള്‍ കോപത്താല്‍ പുറപ്പെട്ടത്. അരുത് കാട്ടാളാ….. നിമിഷങ്ങള്‍ക്കകം ആണ്‍പക്ഷി പിടഞ്ഞു വീണപ്പോള്‍ വാത്മീകി പറഞ്ഞു, ‘യുവ മിഥുനങ്ങളില്‍ ഒന്നിനെ വധിച്ച നിനക്ക് അനശ്വര ജീവിതത്തിനുള്ള അര്‍ഹത തന്നെ ഇല്ലാതായിരിക്കുന്നു.
താന്‍ വികാരാധീനനായതു വാത്മീകി തിരിച്ചറിഞ്ഞു. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു! എല്ലാം ഭഗവത്ലീല. കണ്ണുകളടച്ച് യോഗാസനത്തിലിരുന്നു കൊണ്ട് ജ്ഞാനദൃഷ്ടിയാല്‍ വാത്മീകി നോക്കി. രാമകളെല്ലാം അപ്പോള്‍ മനസില്‍ തെളിഞ്ഞു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: