ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകങ്ങളില്‍ തെളിവ് ലഭിക്കുക ദുഷ്ക്കരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
1989-90 കാലയളവില്‍ നടന്ന കൊലപാതകങ്ങളില്‍ 215 കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. കേസില്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ വിചാരണ ചെയ്യണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: