കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് വിവാദമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.
മരിച്ചവരെ മാന്യമായി സംസ്കരിക്കുക എന്ന ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചെന്നായിരുന്നു വിമാനത്താവളങ്ങൾ അറിയിച്ചിരുന്നത്. മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ഇ-മെയിലായോ ആരുടെയെങ്കിലും കൈവശമോ വിമാനത്താവളത്തിലെ ഹെൽത്ത് കൗണ്ടറിൽ എത്തിച്ച് മുൻകൂർ അനുമതി വാങ്ങണം. മൃതദേഹം കൊണ്ടുവരുന്പോഴും ഈ സർട്ടിഫിക്കറ്റുകൾ കൂടെയുള്ളവർ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്.
ഉത്തരവിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിരുന്നു. എംബാം ചെയ്ത മൃതദേഹം കേടുവരാതെ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണെന്നിരിക്കെ അതിലധികം സമയം കാത്തിരുന്ന് നാട്ടിലെത്തിക്കുമ്പോള്‍ ദുര്‍ഗന്ധം വമിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായ ആശ്വാസത്തിലാണ് പ്രവസലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: