കൊല്ലം: നഗരമധ്യത്തിലുള്ള പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളില്‍ ഒരിക്കല്‍ കയറിയവര്‍ വീണ്ടും കയറില്ല; കയറേണ്ടി വന്നാല്‍ അത് ഗതികേടുകൊണ്ടു മാത്രം.
ചിന്നക്കട ഉഷ തിയേറ്ററിനു മുന്നിലും വിക്ടോറിയ ആശുപത്രിക്കുമുന്നിലുമുള്ള പൊതുകക്കൂസുകളുടെ ദുരവസ്ഥയാണിത്. പൊട്ടിപ്പൊളിഞ്ഞ ടൈലുകളും ടാപ്പുകളും ക്ലോസറ്റുകളും മൂലം മലിനജലം കെട്ടിക്കിടക്കുന്നു. മിക്ക കതകുകളും ശരിയായി അടയാറില്ല.
പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഇവിടം മിക്കവരുടെയും പുകവലികേന്ദ്രം കൂടിയാണ്. കക്കൂസില്‍ സിഗററ്റ് ഉപയോഗിക്കുന്നവര്‍ പിവിസി കതകില്‍ തീ കെടുത്തി കതകുകള്‍ നശിപ്പിക്കുന്നു. കൂടുതല്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ടത് ജില്ലാ ആശുപത്രിയുടെയും വിക്ടോറിയ ആശുപത്രിയുടെയും സമീപത്തുള്ള കംഫര്‍ട്ട് സ്റ്റേഷനാണ്. പക്ഷേ ഇവിടെപ്പോലും സ്ത്രീകളും കുട്ടികളും കയറാറില്ല. കൊല്ലം കോര്പ്പറേഷന് ടെണ്ടര്തുക കൈപ്പറ്റുന്നതല്ലാതെ ആരോഗ്യവിഭാഗം തിരിഞ്ഞു നോക്കാറില്ല.
കൊതുകുകളുടെ വിഹാരകേന്ദ്രമാണിവിടം. കരാറുകാരാകട്ടെ ഇവിടെ സിഗററ്റും ലോട്ടറിടിക്കറ്റും വില്‍ക്കുന്നു.
കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്ഥിതിയും വ്യത്യസ്തമല്ല. അത്യാവശ്യക്കാരാകട്ടെ അടുത്തുള്ള ഹോട്ടലുകളെയും സ്വകാര്യആശുപത്രികളെയും അഭയം പ്രാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: