ബെംഗളൂരു/കൊല്ലം: ബെംഗളൂരു ബോംബു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് കാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള ഉമ്മയെ കാണാന്‍ അനുമതി. ആഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെയാണ് കര്‍ണ്ണാടകത്തിലെ എന്‍ഐഎ കോടതി ഇതിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
അതേസമയം ആഗസ്റ്റ് ഒന്‍പതിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതിയില്ല. തലശേരിയില്‍ വച്ചാണ് മകന് ഉമര്‍ മുക്താര്‍ ഹാഫിസിന്റെ വിവാഹം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിഡിപി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഉമ്മയെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി ആഗസ്റ്റ് ഒന്നുമുതല്‍ 20 വരെ
ജാമ്യത്തില്‍ ഇളവ് തേടിയാണ് മദനി കോടതിയെ സമീപിച്ചത്.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതിനെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അതിനാലാണ് കോടതി അനുമതി നിഷേധിച്ചത്.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരില്‍ മറ്റു പദ്ധതികളുമായാണ് മദനി കേരളത്തില്‍ പോകുന്നതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഹര്‍ജിയില്‍ വാദം കേട്ട കോടതി വിധി പറയാനായി ഇന്നലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: